Health
30-40 വയസ് പ്രായമുള്ളവരില്‍ കാന്‍സര്‍സാധ്യത വര്‍ധിക്കുന്നുവെന്ന് പഠനം
വാര്‍ദ്ധക്യകാല രോഗമായാണ് കാന്‍സര്‍ കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇക്കാലത്ത് 30 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തിടെ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനം വെളിപ്പെടുത്തുന്നത് യുവതലമുറ മുമ്പത്തേക്കാള്‍ വേഗത്തില്‍ ജൈവശാസ്ത്രപരമായി വാര്‍ദ്ധക്യം പ്രാപിക്കുന്നുവെന്നാണ്. കൂടാതെ ഈ മാറ്റം ചെറുപ്രായത്തില്‍ തന്നെ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുപുതിയ പഠനവുമായി ബന്ധപ്പെട്ട് കാര്‍ഡിയോളജിസ്റ്റ് ഡോ. അഫ്ഷിന്‍ ഇമ്രാനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ യഥാര്‍ത്ഥ പ്രായവും നിങ്ങളുടെ ജൈവിക പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും രോഗസാധ്യതയും വര്‍ദ്ധിക്കുമെന്ന് പറയുന്നു. യുകെയിലെ, യുകെ ബയോബാങ്കില്‍ നിന്നുള്ള 154,000-ത്തിലധികം ആളുകളുടെ രക്തസാമ്പിളുകളും യുഎസിലെ 'ഓള്‍ ഓഫ് അസ്' ഗവേഷണ പരിപാടിയില്‍ നിന്നുള്ള 10,000-ത്തിലധികം ആളുകളുടെ ആരോഗ്യ ഡാറ്റയും ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1950-കളില്‍ ജനിച്ചവരെയും 1965-നും 1974-നും 1990-നും ഇടയില്‍ ജനിച്ചവരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. പുതിയ തലമുറയില്‍ ജൈവിക വാര്‍ദ്ധക്യത്തിന്റെ നിരക്ക് മുമ്പത്തേക്കാള്‍ വളരെ വേഗത്തിലാണെന്ന് ഗവേഷണം കണ്ടെത്തിഗവേഷണ പ്രകാരം, ജൈവിക പ്രായവും യഥാര്‍ത്ഥ പ്രായവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുന്നു. രോഗപ്രതിരോധ സംവിധാനങ്ങള്‍ യഥാര്‍ത്ഥ പ്രായത്തില്‍ ഉണ്ടാവേണ്ടതിനേക്കാള്‍ ദുര്‍ബലമായി കാണപ്പെടുന്ന ആളുകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ശ്വാസകോശ അര്‍ബുദ സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി. കൊഴുപ്പ് കലകള്‍ വേഗത്തില്‍ വാര്‍ദ്ധക്യം പ്രാപിക്കുന്നവര്‍ക്ക് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.
തൈറോയ്ഡ് തകരാറിലാണോ?ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ
ശരീരത്തിന്റെ മെറ്റബോളിസം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ആരോഗ്യത്തെയും ഊർജ്ജസ്വലതയെയും നിലനിർത്താൻ ഈ ഗ്രന്ഥി കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയെ 'ഹൈപ്പോതൈറോയ്ഡിസം' (അണ്ടർആക്റ്റീവ് തൈറോയിഡ്) എന്നും, അമിതമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയെ 'ഹൈപ്പർതൈറോയ്ഡിസം' (ഓവർആക്റ്റീവ് തൈറോയിഡ്) എന്നും വിളിക്കുന്നു. തുടക്കത്തിൽ പലരും ഈ ലക്ഷണങ്ങളെ മാനസിക സമ്മർദ്ദമോ ജീവിതശൈലിയിലെ മാറ്റങ്ങളോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. എന്നാൽ കൃത്യമായ സമയത്ത് ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്നുള്ള ശരീരഭാര വ്യത്യാസം മുതൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ വരെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. ഒരേ ഗ്രന്ഥിയെയാണ് ബാധിക്കുന്നതെങ്കിലും ഈ രണ്ട് അവസ്ഥകളുടെയും ലക്ഷണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ശരീരത്തിലെ ഊർജ്ജ നില, താപനില, ഹൃദയത്തിന്റെ പ്രവർത്തനം, ഹോർമോൺ സന്തുലിതാവസ്ഥ, മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ശരീരത്തിലുടനീളം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും,1. ഹൈപ്പോതൈറോയ്ഡിസംതൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ വളരെ പതിയെ മാത്രം പ്രകടമാകുന്നതിനാൽ പലരും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന കാര്യം തിരിച്ചറിയാറില്ല.പ്രധാന ലക്ഷണങ്ങൾകടുത്ത ക്ഷീണം2. അകാരണമായി ശരീരഭാരം കൂടുക3. ചർമ്മം വരണ്ടുപോവുക4. കഠിനമായ മുടികൊഴിച്ചിൽ5. മലബന്ധം6. മുഖത്ത് ഉണ്ടാകുന്ന വീക്കം7. തണുപ്പ് സഹിക്കാൻ കഴിയാതെ വരിക8. വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്9. രാത്രിയിൽ നന്നായി ഉറങ്ങിയാലും പകൽ സമയത്ത് കടുത്ത മടിയും ഉറക്കവും തോന്നുക10. ആർത്തവചക്രത്തിലെ വ്യതിയാനങ്ങൾ അല്ലെങ്കിൽ വന്ധ്യതാ പ്രശ്നങ്ങൾ2. ഹൈപ്പർതൈറോയ്ഡിസംതൈറോയ്ഡ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. ഇത് മാനസികാരോഗ്യം, ദഹനം, ഹൃദയമിടിപ്പ് എന്നിവയെ പെട്ടെന്ന് ബാധിക്കുന്നു.പ്രധാന ലക്ഷണങ്ങൾനന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം അമിതമായി കുറയുക2. ഹൃദയമിടിപ്പ് അസാധാരണമായി വർദ്ധിക്കുക3. പെട്ടെന്ന് ദേഷ്യം വരിക, മൂഡ് സ്വിങ്സ്4. കൈകാലുകളിൽ ഉണ്ടാകുന്ന വിറയൽ5. അമിതമായി വിയർക്കുക6. ഉറക്കമില്ലായ്മ7. ചൂട് ഒട്ടും സഹിക്കാൻ കഴിയാതെ വരിക8. ഇടയ്ക്കിടെ മലവിസർജ്ജനം നടത്തേണ്ടി വരിക9. ചിലരിൽ കഴുത്തിന് ചുറ്റും വീക്കം10. കണ്ണുകൾ പുറത്തേക്ക് തള്ളി വരിക11. രോഗസാധ്യത ആർക്കാണ് കൂടുതൽ?പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് തൈറോയ്ഡ് സംബന്ധമായ തകരാറുകൾ ഉണ്ടാകാൻ കൂടുതൽ സാധ്യത. രക്തപരിശോധനയിലൂടെ TSH, T₃, T₄ എന്നീ ഹോർമോണുകളുടെ അളവ് നോക്കിയാണ് തൈറോയ്ഡ് രോഗങ്ങൾ നിർണ്ണയിക്കുന്നത്. തൈറോയ്ഡ് വ്യതിയാനങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയത്തിന്റെ പ്രവർത്തനം, മെറ്റബോളിസം, അസ്ഥികളുടെ ആരോഗ്യം, പ്രത്യുത്പാദന ശേഷി, മാനസികാവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്;കാരണം ഇതാണ്
ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത ധാരാളം പേരുണ്ട്. രോഗം വഷളായി ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിലായിരിക്കും ഒടുവില്‍ അവ കണ്ടെത്തുന്നതും. എന്നാല്‍ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.കാന്‍സര്‍, ലിവര്‍, കിഡ്‌നി രോഗങ്ങള്‍ പോലുളള പലതിനും തുടക്കത്തില്‍ ലക്ഷണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പലതും പ്രായമാകുന്നതിന്റെയോ, ജോലിഭാരത്തിന്റെയോ, മാനസിക സമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഉണ്ടാകുന്നതാണെന്ന് ആളുകള്‍ സ്വയം കരുതുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ആരോഗ്യ ലക്ഷണങ്ങളുണ്ട്.അകാരണമായി ശരീരഭാരം കുറയുകഭക്ഷണത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലും അഞ്ചും കിലോയിലധികം ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വയറ്, അന്നനാളം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ ലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു.cancer symtpomsവിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍പനി വന്ന ശേഷം അല്ലെങ്കില്‍ വായൂ മലിനീകരണം മൂലം സാധാരണയായി ചുമ ഉണ്ടാകാറുണ്ട്. എന്നാല്‍ അസുഖം ഭേദമായ ശേഷം 4 ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ വൈറല്‍ പനിയോടൊപ്പം വരുന്ന ചുമ രണ്ടാഴ്ചയ്ക്കുളളില്‍ ഭേദമാകാറുണ്ട്. എന്നാല്‍ വിട്ടുമാറാത്ത ചുമ ആസ്ത്മയോ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സോ ആകാം. മാത്രമല്ല ചില സാഹചര്യങ്ങളില്‍ ശ്വാസകോശത്തിലെയോ തൊണ്ടയിലെയോ കാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാനും സാധ്യതയുണ്ട്.
ശ്രദ്ധിക്കുക;വായിലെ കാൻസറിന്റെ 6 മുന്നറിയിപ്പ് ലക്ഷണങ്ങൾ ഇവയാണ്;പുകവലിക്കുന്നവർക്ക് മാത്രമല്ല ഓറൽകാൻസർ വരുന്നത്
ഓറല്‍ കാന്‍സര്‍ അല്ലെങ്കില്‍ വായിലെ അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസിലേക്ക് ആദ്യം വരുന്ന കാര്യം, അത് പുകവലിക്കുന്നവര്‍ക്ക് മാത്രം ഉണ്ടാകുന്ന രോഗമാണെന്നുള്ളതാണ്. എന്നാല്‍ അങ്ങനെയല്ല. ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവര്‍ക്കും രോഗം വരാനുളള സാധ്യത വളരെ കൂടുതലാണ്.വെറ്റില ചവയ്ക്കല്‍, അമിതമദ്യപാനം, വൈറല്‍ അണുബാധകള്‍, വായ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, അനാരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതിയില്‍ നിന്നുണ്ടാകുന്ന ചില മലിനീകരങ്ങള്‍ എന്നിങ്ങനെയുള്ള ധാരാളം ഘടകങ്ങള്‍ കാന്‍സറിന് കാരണമാകാം. അപകട സാധ്യതകള്‍ മനസിലാക്കേണ്ടത് നിര്‍ണായകമാണ്. കാരണം നേരത്തെയുള്ള അവബോധം പ്രതിരോധത്തിനും രോഗ നിര്‍ണയത്തിനും ശരിയായ ചികിത്സയ്ക്കും സഹായിക്കും.എച്ച്ടി ലൈഫ്സ്‌റ്റൈല്‍ നോയിഡയിലെ മേദാന്ത ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അങ്കുര്‍ നന്ദന്‍ വര്‍ഷ്ണി ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ വായിലെ കാന്‍സറിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.ഡോ. വര്‍ഷ്ണിയുടെ അഭിപ്രായത്തില്‍, പുകവലി വായിലെ അര്‍ബുദ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ അത് മാത്രമല്ല രോഗത്തിന് കാരണം. ''പുകവലിക്കാത്ത ആളുകള്‍ക്ക് ഒന്നിലധികം കാരണങ്ങള്‍കൊണ്ട് വായിലെ അര്‍ബുദം വരാം. ഇന്ത്യയില്‍ പുകയില, ഗുട്ട്ക, മറ്റ് പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നത് പോലുള്ള ശീലങ്ങള്‍ പ്രധാന ആശങ്കകളായി തുടരുന്നു. കൂടാതെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ചില വസ്തുക്കളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതും മദ്യപാനം, പോഷകാഹാരക്കുറവ്, ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( HPV ) പോലുള്ള അണുബാധകള്‍ എന്നിവയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കും.' അവര്‍ പറയുന്നു.ഓറല്‍ കാന്‍സറിന് കാരണമാകുന്നതും അവഗണിക്കാന്‍ പാടില്ലാത്തതുമായ കാരണങ്ങള്‍.ഏത് രൂപത്തിലുള്ള പുകയിലയും ദോഷകരമാണ്പുകയില ചവയ്ക്കുന്നതും ഗുട്ട്ക ഉപയോഗിക്കുന്നതും പുകവലിയുടെ അത്രയും ദോഷകരമല്ലെന്നാണ് പലരും കരുതുന്നത്. പക്ഷേ ഇത് തെറ്റിദ്ധാരണയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായിലെ കാന്‍സറുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഡോ. വര്‍ഷ്നി പറയുന്നു. ഏത് രൂപത്തിലുള്ള പുകയിലയും വായിലെ കോശങ്ങളെ നശിപ്പിക്കും. എല്ലാത്തരം പുകയില ഉത്പന്നങ്ങളളും ഒഴിവാക്കുന്നതും കാന്‍സറിനെ പ്രതിരോധത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.
സംശയംവേണ്ട ഇവ കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകും; വൃക്കയെ തകരാറിലാക്കുന്ന ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും പലരേയും രോഗികളാക്കുന്നു. ഹൃദ്രോഗം പോലെതന്നെ ചെറുപ്പക്കാരിലടക്കം വര്‍ധിച്ചുവരുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് വൃക്കകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍. മികച്ച ആരോഗ്യം ലഭിക്കണമെങ്കില്‍ നല്ല ആഹാരവും കഴിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. ഇവ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നു.അമേരിക്കയിലെ നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം. അതുകൊണ്ടുതന്നെ ഇവ നിയന്ത്രിക്കുന്നത് വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.വൃക്കരോഗത്തിന്റെ അപകട സാധ്യതകള്‍ കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കും. നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ആരോഗ്യമുള്ള വ്യക്തികള്‍ പോലും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
ശരീരം കാണിക്കുന്ന ഈ മൂന്ന് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്;കാരണം ഇതാണ്
ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാത്ത ധാരാളം പേരുണ്ട്. രോഗം വഷളായി ചികിത്സിച്ചാലും ഭേദമാകാത്ത അവസ്ഥയിലായിരിക്കും ഒടുവില്‍ അവ കണ്ടെത്തുന്നതും. എന്നാല്‍ ശരീരത്തിലെ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.കാന്‍സര്‍, ലിവര്‍, കിഡ്‌നി രോഗങ്ങള്‍ പോലുളള പലതിനും തുടക്കത്തില്‍ ലക്ഷണങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പലതും പ്രായമാകുന്നതിന്റെയോ, ജോലിഭാരത്തിന്റെയോ, മാനസിക സമ്മര്‍ദ്ദത്തിന്റെയോ ഭാഗമായി ഉണ്ടാകുന്നതാണെന്ന് ആളുകള്‍ സ്വയം കരുതുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില ആരോഗ്യ ലക്ഷണങ്ങളുണ്ട്.അകാരണമായി ശരീരഭാരം കുറയുകഭക്ഷണത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താതെതന്നെ ശരീരഭാരം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലും അഞ്ചും കിലോയിലധികം ഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വയറ്, അന്നനാളം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാന്‍സറുകളുടെ ലക്ഷണമാണെന്ന് കണക്കാക്കപ്പെടുന്നു.cancer symtpomsവിട്ടുമാറാത്ത ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍പനി വന്ന ശേഷം അല്ലെങ്കില്‍ വായൂ മലിനീകരണം മൂലം സാധാരണയായി ചുമ ഉണ്ടാകാറുണ്ട്. എന്നാല്‍ അസുഖം ഭേദമായ ശേഷം 4 ആഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധാരണ വൈറല്‍ പനിയോടൊപ്പം വരുന്ന ചുമ രണ്ടാഴ്ചയ്ക്കുളളില്‍ ഭേദമാകാറുണ്ട്. എന്നാല്‍ വിട്ടുമാറാത്ത ചുമ ആസ്ത്മയോ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സോ ആകാം. മാത്രമല്ല ചില സാഹചര്യങ്ങളില്‍ ശ്വാസകോശത്തിലെയോ തൊണ്ടയിലെയോ കാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാനും സാധ്യതയുണ്ട്.
40 വയസിന് ശേഷം പുരുഷന്മാര്‍ നിര്‍ബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകള്‍
മനുഷ്യനെ സംബന്ധിച്ചിടത്തോളം 40 വയസ് ഒരു ജൈവശാസ്ത്രപരമായ വഴിത്തിരിവായിട്ടാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയുള്ള ശീലങ്ങളില്‍നിന്ന് വ്യത്യസ്തമായി ശരീരത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട സമയവും കൂടിയാണ് 40 വയസ് മുതലുള്ള കാലം. സ്ത്രീകളിലേതുപോലെ തന്നെ ഈ ഘട്ടത്തിലാണ് പുരുഷന്മാരുടെ ശരീരത്തിലും ധാരാളം മാറ്റങ്ങള്‍ വരുന്നത്. ഇക്കാലത്ത് അവരില്‍ മെറ്റബോളിസം മാറാന്‍ തുടങ്ങുന്നു. ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു.വര്‍ഷങ്ങളായി തുടര്‍ന്നുവന്ന ജീവിതശൈലിയില്‍ നിന്നുണ്ടായ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാന്‍ തുടങ്ങുന്നു. അക്കാലമത്രയും പല രോഗങ്ങളുടെയും ലക്ഷണം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതുകൊണ്ടുതന്നെ 40വയസിന് ശേഷം പുരുഷന്മാര്‍ ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.ഹൃദയാരോഗ്യംഹൃദ്രോഗങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുകയും മറ്റും ചെയ്താണ് ഹൃദ്രോഗം വികസിക്കുന്നത്.ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ കാണിക്കുന്നത് ഇന്ത്യയിലെ മുതിര്‍ന്നവരില്‍ മരണത്തിന്റെ പ്രധാന കാരണമായി ഹൃദയസംബന്ധമായി അസുഖങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്ന പുരുഷന്മാരില്‍.പുരുഷന്മാര്‍ക്ക് 50 വയസ്സ് എത്തുമ്പോള്‍ ഹൃദയ സംബന്ധമായ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഒരു സമ്പൂര്‍ണ ലിപിഡ് പ്രൊഫൈല്‍ടെസ്റ്റ് മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ ('മോശം' കൊളസ്‌ട്രോള്‍),എച്ച്ഡിഎല്‍('നല്ല' കൊളസ്ട്രോള്‍) ട്രൈഗ്ലിസറൈഡുകള്‍ എന്നിവ അളക്കുന്നു. പതിവ് സമ്മര്‍ദ്ദ പരിശോധനയ്ക്കൊപ്പം ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുന്നതിന് മുന്‍പ് തന്നെ ഈ പരിശോധനകള്‍വഴി മുന്നറിയിപ്പ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നു.
എനർജി ഡ്രിങ്കുകൾ നിത്യവും കുടിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ അപകടം
എനർജി ഡ്രിങ്ക് നിത്യവും ഉപയോഗിക്കുന്നവരാണ് യുവാക്കളിൽ അധിക പേരും. തെരക്കുപിടിച്ച ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പലരും എനർജി ഡ്രിങ്കുകളെ ആശ്രയിക്കാറ്. എന്നാൽ താത്കാലിക എനർജിക്കു വേണ്ടി കുടിക്കുന്ന ഈ ഡ്രിങ്കുകൾ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഹൃദയ മിടിപ്പ് കൂട്ടുക, അസ്വസ്ഥത, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഡ്രിങ്കുകൾ കുടിക്കുമ്പോൾ അധിക എനർജി തോന്നുന്നത് ശരീരം വലിയ അളവിൽ കഫീനിനോട് പ്രതികരിക്കുന്നത് കൊണ്ടാകാം.മറ്റു സോഫ്റ്റ് ഡ്രിങ്കുകൾ പോലെ തന്നെയാണ് എനർജി ഡ്രിങ്കുകളും എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തെറ്റിധാരണ. എന്നാൽ എനർജി ഡ്രിങ്കുകളിൽ വലിയ രീതിയിലാണ് കഫീൻ അടങ്ങിയിട്ടുള്ളത്. ഏകദേശം 100 മില്ലിഗ്രാം കഫീൻ മാത്രമാണ് കൗമാരക്കാരക്കാരായ ആളുകൾക്ക് പ്രതിദിനം കഴിക്കാൻ പറ്റുക. എന്നാൽ, 200 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ, എനർജി ഡ്രിങ്കുകളുടെ ഒരു ക്യാനിൽ തന്നെ അടങ്ങുന്നുണ്ട്. വളർന്നു വരുന്ന കാലഘട്ടത്തിൽ ഇത്രയും അധികം കഫീൻ കഴിക്കുന്നത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.മണിക്കൂറുകളോളമാണ് ഈ കഫീൻ ശരീരത്തിൽ നിലനിൽക്കുക. ഉച്ചകഴിഞ്ഞ് ഇത്തരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെയും സാരമായി ബാധിക്കാൻ കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതോടെ ഇത് പലപ്പോഴും ക്ഷീണം, ഏകാഗ്രതക്കുറവ്, ഊർജ്ജക്കുറവ് എന്നിവക്ക് കാരണമാകുന്നു.എനർജി ഡ്രിങ്കുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് തന്നെ നിത്യവും എന്ന പോലെ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?; എങ്ങനെ, എപ്പോള്‍ കഴിക്കാം
മാമ്പഴം കാണുമ്പോള്‍ കഴിക്കാന്‍ കൊതി തോന്നാത്തവരായി ആരാണുള്ളത്. എന്നാല്‍ പ്രമേഹ രോഗികള്‍ ഏത് ഭക്ഷണം കഴിക്കാന്‍ എടുത്താലും ഒന്ന് ആലോചിക്കും വേണോ വേണ്ടയോ എന്ന്. അത്തരത്തില്‍ പ്രമേഹരോഗികള്‍ സംശയത്തോടെ കാണുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാമ്പഴം. മാമ്പഴത്തില്‍ മധുരം കൂടുതലായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ പ്രമേഹമുള്ളവര്‍ മാമ്പഴം തീര്‍ത്തും ഒഴിവാക്കണോ?.ആരോഗ്യ വിദഗ്ധര്‍ പറയുന്നത് പ്രമേഹ രോഗികള്‍ക്കും മാമ്പഴം കഴിക്കാം എന്നാണ്പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോപ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കുന്നതില്‍ യാതൊരു പ്രശനവും ഇല്ല. മാമ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ടെങ്കിലും അതില്‍ വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 51 മുതല്‍ 60 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ ആയിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, ശരിയായ അളവില്‍ കഴിച്ചാല്‍ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല.Can diabetics eat mangoesഎങ്ങനെ, എത്ര അളവില്‍ കഴിക്കാംപ്രമേഹമുള്ളവര്‍ക്ക് 80 -100 ഗ്രാം വരെ മാമ്പഴം കഴിക്കാം. അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.മാമ്പഴം ജ്യൂസാക്കി കുടിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ മാമ്പഴത്തിലെ നാരുകള്‍ നഷ്ടപ്പെടാനും പഞ്ചസാരയുടെ അളവ് കൂടാനും സാധ്യതയുണ്ട്.അമിതമായി പഴുത്ത മാമ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി പഴുത്ത മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.പ്രഭാത ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ ഉച്ച ഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കാം. ഈ സമയങ്ങളില്‍ ശരീരം സജീവമായിരിക്കുന്നതിനാല്‍ പഞ്ചസാര നിയന്ത്രിക്കാന്‍ എളുപ്പമാണ്.രാത്രിയിലോ വെറുംവയറ്റിലോ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുംമാമ്പഴം നേരിട്ട് കഴിക്കുന്നതിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാന്‍ സഹായിക്കും.മാമ്പഴത്തോടൊപ്പം കുറച്ച് ബദാം അല്ലെങ്കില്‍ വാള്‍നട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ഓട്സ് അല്ലെങ്കില്‍ ചിയ സീഡ്സ് എന്നിവയ്ക്കൊപ്പം മാമ്പഴം ചേര്‍ക്കാം. ഗ്രീക്ക് യോഗര്‍ട്ട് അല്ലെങ്കില്‍ പനീര്‍ എന്നിവയ്ക്കൊപ്പം കഴിക്കുന്നതും ഗുണകരമാണ്.
സ്ത്രീകളോടാണ്...പെട്ടെന്ന് വയറ് വീര്‍ക്കുന്നതായോ നിറഞ്ഞതായോ തോന്നാറുണ്ടോ?; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
അല്‍പം ഭക്ഷണം കഴിക്കുമ്പോള്‍ത്തന്നെ വയറ് വീര്‍ക്കുക, അടിവയറ്റിലും നടുവിനും അസ്വസ്ഥത ഉണ്ടാവുക, അസാധാരണമായ ക്ഷീണം തോന്നുക ഇവയൊക്കെ പല സ്ത്രീകളും സമ്മര്‍ദ്ദം, ദഹനക്കേട്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ദിനചര്യയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെക്കൊണ്ടാണെന്ന് കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അണ്ഡാശയ അര്‍ബുദം പലപ്പോഴും വൈകി കണ്ടെത്താന്‍ കാരണമാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.സാധാരണമായി തോന്നുന്ന അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴാണ്പല സ്ത്രീകളും വയറുവീര്‍ക്കല്‍, നടുവേദന, അല്ലെങ്കില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ത്തന്നെ വയറ് നിറഞ്ഞതായി തോന്നുക ഇങ്ങനെയുള്ള ലക്ഷണങ്ങളെ പതിവ് ദഹന പ്രശ്‌നങ്ങളോ ആര്‍ത്തവ പ്രശ്‌നങ്ങളോ ആയി തള്ളിക്കളയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ആഴ്ചകളോളം സ്ഥിരമായി തുടരുകയാണെങ്കില്‍ അവ അവഗണിക്കരുത്.പ്രാരംഭഘട്ടത്തിലുള്ള അണ്ഡാശയ കാന്‍സറിന് വയറ് വീര്‍ക്കല്‍, പെല്‍വിക് വേദന, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, കൂടെകൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, വിശ്രമിച്ചാലും മാറാത്ത ക്ഷീണം, മലബന്ധം പോലുളള മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ശരീരഭാരത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നാം കാണുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗനിര്‍ണയം വൈകുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ കഴിയുമോ?അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ നിലവില്‍ ഉറപ്പായ ഒരു മാര്‍ഗ്ഗവും ഇല്ല. മുലയൂട്ടല്‍, പ്രസവം തുടങ്ങിയ ചില ഘടകങ്ങള്‍ അപകട സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുടുംബചരിത്രം രോഗത്തിന്റെ കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാരമ്പര്യമായി BRCA1, BRCA2 ജീന്‍ മ്യൂട്ടേഷനുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ, സ്തനാര്‍ബുദ സാധ്യത കൂടുതലായിരിക്കും. അത്തരം സാധ്യതകളുണ്ടെങ്കില്‍ ഡോക്‌റോട് ചര്‍ച്ച ചെയ്യേണ്ടതാണ്.
